കാസര്‍കോട് രണ്ട് കുടുംബത്തിലെ 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി പരാതി

കാസര്‍കോട്: കാസര്‍കോട് രണ്ട് കുടുംബത്തിലെ 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബൈയിലേക്ക് പുറപ്പെട്ട സംഘം യമനില്‍ എത്തിയതായും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെമ്മനാട് മുണ്ടാംങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ സ്ത്രികളും കുട്ടികളുമടക്കം ആറ് പേരെ കാണാതായതിനാണ് പോലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസിന് അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരം പുറത്തു വന്നിരിക്കുന്നത്.അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ദുബൈയില്‍ മൊബൈല്‍ കട നടത്തിവരികയായിരുന്നു സവാദ്. 2018 ജൂണ്‍ 15 നാണ് ഇവരെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും സ്ത്രികളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘം ഐ.എസ്സ് കേന്ദ്രത്തിലെത്തിയതിന് തൊട്ട് പിന്നാലെയാണ് പുതയ തിരോധാന വാര്‍ത്ത പുറത്തു വരുന്നത്.
ജില്ലയില്‍ നിന്നും വീണ്ടും കുടുംബങ്ങളെ കാണാതായ വിവരം ആദ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്

KCN

more recommended stories