വൈദികരുടെ പീഡനം: ദേശീയ വനിതാകമ്മിഷന്‍ ഇടപെടുന്നു

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായി പരാതി നല്‍കിയ യുവതിയുടെ മൊഴി ദേശീയ വനിതാ കമ്മിഷന്‍ രേഖപ്പെടുത്തും. കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ നാളെ തിരുവല്ലയിലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.

അതേസമയം, കേസിന്റെ അന്വേഷണം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട പാതിരിമാര്‍ക്കെതിരെയുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കി. വൈദികരുടെ വീടുകളിലെത്തി അന്വേഷണസംഘം വിവരം ശേഖരിച്ചു.

കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. യുവതിയെ പീഡിപ്പിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും.

KCN

more recommended stories