ജീപ്പ് മണ്‍തിട്ടയിലിടിച്ച് രോഗി മരിച്ചു

കണ്ണൂര്‍: രോഗിയെയും കൊണ്ട് ചികിത്സയ്ക്ക് പോവുകയായിരുന്ന ജീപ്പ് മണ്‍ തിട്ടയിലിടിച്ചുണ്ടായ അപകടത്തില്‍ രോഗി മരിച്ചു. കേളകം ചെട്ട്യാംപറമ്പിലെ പുന്നവേലില്‍ ജോസഫ് (70) ആണ് മരിച്ചത്. ചൊവ്വാഴ്ച 12 മണിയോടെ കണ്ണവം വനം വകുപ്പ് ഓഫീസിന് സമീപമാണ് അപകടം.

പരിക്കേറ്റ ജീപ്പ് ഡ്രൈവര്‍ ചെട്ട്യാംപറമ്പിലെ പുത്തന്‍ പുരയ്ക്കല്‍ രാജീവന്‍ (46), ജോസഫിന്റെ ബന്ധുക്കളായ ബിജു (30), ബിബിന്‍ (25), ചെട്ട്യാംപറമ്പ് സ്വദേശികളായ സുബ്രഹ്മണ്യന്‍ (55), ജയന്‍ (50) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കൂടിയതിനാല്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ജോസഫിനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം.

തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിനെ കെ.എസ്.ആര്‍.ടി.സി ബസ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീപ്പ് അപകടത്തില്‍ പെട്ടത്. റോഡില്‍ നിന്ന് വെട്ടിച്ച ജീപ്പ് മണ്‍തിട്ടയിലിടിച്ച ആഘാതത്തില്‍ പരിക്കേറ്റാണ് രോഗിയായ ജോസഫ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

KCN

more recommended stories