ദുരൂഹസാഹചര്യത്തില്‍ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചു മുടിയ നിലയില്‍ കണ്ടെത്തി

തൊടുപുഴ: വണ്ണപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചു മുടിയ നിലയില്‍ കണ്ടെത്തി. മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ കുട്ടി, ഭാര്യ സുശീല, മക്കളായ അര്‍ജുന്‍, ആശ എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്നുള്ള കുഴിയില്‍ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്.

പുറത്തെടുത്ത മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകങ്ങള്‍ എപ്പോള്‍ നടന്നുവെന്ന കാര്യം പോലീസിന് വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. പരിസരവാസികളുമായി അടുപ്പമില്ലാതിരുന്നതിനാല്‍ നാല് ദിവസമായി ഇവരെ കാണാതായിട്ടും ആരും തിരക്കിയിരുന്നില്ല.

പോലീസ് വീടിന് പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ ചാണകക്കുഴിയോട് ചേര്‍ന്ന് പുതിയ കുഴിയെടുത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. ആറടി മാത്രമുള്ള കുഴിയില്‍ നാല് മൃതദേഹങ്ങളും ഒന്നിച്ചാണ് കുഴിച്ചു മൂടിയിരുന്നത്. കൃഷ്ണന്റെ മൃതദേഹം ഏറ്റവും അടിയിലായിരുന്നു.

കാളിയാര്‍ സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കുടുംബം ദുര്‍മന്ത്രവാദം പോലുള്ള ആചാരങ്ങള്‍ പിന്തുടര്‍ന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

KCN

more recommended stories