കാസര്‍കോട്: എയിംസ് സംസ്ഥാനത്തിന് അനുവദിക്കണമെന്നും അത് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എയിംസ് ജനകീയ സമര സമിതി 20 നു പ്രഖ്യാപിച്ച ബഹുജന റാലി വിജയിപ്പിക്കാന്‍ ‘കാസര്‍കോടിനൊരിടം’ തീരുമാനിച്ചു. സംസ്ഥാനത്തു ഏറ്റവും പിന്നോക്കം നില്ക്കുന്ന ആരോഗ്യ മേഖലയാണ് ജില്ലയിലേത്. ഒരു മെഡിക്കല്‍ കോളേജോ അത്യാധുനിക ആരോഗ്യ സംവിധാനങ്ങളോ ജില്ലയിലില്ല. എന്‍ഡോസള്‍ഫാന്‍ മൂലവും മറ്റു ജനിതക രോഗങ്ങള്‍ മൂലവും ഏറെ ദുരിതം അനുഭവിക്കുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ഉപകരപ്രദമായിരിക്കും എയിംസ്. 20 നു കാസര്‍കോട് നഗരത്തില്‍ എയിംസ് ആവശ്യപെട്ടു നടത്തുന്ന ജനകീയ ബഹുജന റാലിയില്‍ നാട്ടിലുള്ള പരമാവധി കാസര്‍കോടിനൊരിടം പ്രവര്‍ത്തകരെ പങ്കടുപ്പിക്കും. ഡോ. ഷമീം മുഹമ്മദ്, ശിഹാബ് കെജെ മൊഗര്‍, കെപിഎസ് വിദ്യാനഗര്‍, അഹ്റാസ് അബൂബക്കര്‍, സഫ്വാന് വിദ്യാനഗര്‍, വാസില്‍ കോപ്പ, കെഎം ഇര്‍ഷാദ് സംസാരിച്ചു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment