തിരുവനന്തപുരം: ലോട്ടറി നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി വകുപ്പിന്റെ പുതിയ തീരുമാനം ഈ മാസം 17 ന് പ്രാബല്യത്തില്‍ വരും. ശീതീകരിച്ച സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടത്തുന്നത്. ഇതോടെ നറുക്കെടുപ്പ് നടന്നാല്‍ ഉടന്‍ തന്നെ റിസല്‍ട്ട് അറിയാന്‍ സാധിക്കുമെന്ന സവിശേഷതയുമുണ്ട്. അതേസമയം, ഫലം ലൈവായി ജനങ്ങളിലെത്തിക്കാന്‍ കൈരളിയെ തിരഞ്ഞെടുത്ത സംഭവം വിവാദമായി.
ഗോര്‍ഖി ഭവനിലെ വാടകയ്ക്കെടുത്ത സ്റ്റുഡിയോയിലായിരിക്കും നറുക്കെടുപ്പ്. ഒരു വര്‍ഷം 365 നറുക്കെടുപ്പുകളാണ് ഉണ്ടായിരിക്കുക. ഇതിന്റെ ആദ്യ സംപ്രേഷണം ചിങ്ങം ഒന്നിന് മൂന്നു ക്യാമറകള്‍ ഉപയോഗിച്ചു ചിത്രീകരിച്ച് ജനങ്ങളിലെത്തിക്കാനാണ് നിലവിലെ തീരുമാനം. ഈ ദൃശ്യങ്ങള്‍ നേരിട്ട് കൈരളിയുടെ സ്റ്റുഡിയോയില്‍ എത്തിച്ച് ലൈവായി സംപ്രേഷണം ചെയും.സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും എത്തിച്ചു. മുമ്ബ് നറുക്കെടുപ്പിനായി ഉപയോഗിച്ചിരുന്ന കറങ്ങുന്ന യന്ത്രത്തിന് പകരമാണ് പുതിയ സംവിധാനം.
ഒന്നേ മുക്കാല്‍ കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പുതിയ യന്ത്രവും സ്റ്റുഡിയോയും ക്രമീകരിച്ചിരുന്നത്. കാലങ്ങളായി കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നിരുന്നത് ശ്രീചിത്ര പൂവര്‍ ഹോമിലായിരുന്നു. പുതിയ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സിഡിറ്റിന്റെ സഹായത്തോടെയാണ്.അതേസമയം ലൈവ് സംപ്രേഷണം ചെയ്യാനുള്ള അവകാശം കൈരളിക്ക് കൊടുത്തതിനെതിരെ വലിയ പ്രതിഷേധമാണ് മറ്റുള്ള ചാനലുകള്‍ ഉയര്‍ത്തുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment