എന്റെ പ്രിയപ്പെട്ട സൂഫി ഉസ്താദ്……..

ഒരു പാട് വര്‍ഷത്തെ സ്‌നേഹ സുഹൃത്ത് സ്‌നേഹ സഹോദരന്‍ മറ്റു എന്തോക്കെയോ ഉള്ള സ്‌നേഹബന്ധം അതാണ് എന്റെ എല്ലാമായ സൂഫി ഉസ്താദ്….
മരണം എല്ലാവര്‍ക്കും ഉള്ളതാണ്..
മരണം ഏത് സമയത്തും മാടി വിളിക്കും (കുല്ലി നഫിഷിം ദായികാതുല്‍ മൗത്ത് ) എന്നാലും ചില മരണം താങ്ങാന്‍ കഴിയുന്ന ഒന്നല്ല
ഇവിടെ എന്റെ പ്രിയ സ്‌നേഹ സഹോദരന്‍ സൂഫി ഉസ്താദിന്റെ വേര്‍പാട് താങ്ങാന്‍ പറ്റാത്ത വേര്‍പാട് ആണ്.. ആ പാല്‍ പുഞ്ചിരി ഇനി എനിക്ക് കാണില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ മനസ്സ് വിങ്ങി പൊട്ടുകയാണ് അത്രമാത്രം ഉള്ള ഒരു ബന്ധമാണ് സൂപ്പി ഉസ്താദുമായി ഞാന്‍ ഉണ്ടായിരുന്നത്..
ഏകദേശം 20 വര്‍ഷം മുമ്പ് തന്നെ കല്ലങ്കായ് പള്ളിയില്‍ അദ്ദേഹം വന്ന സമയത്ത് തന്നെ എന്റെ വന്ദ്യ പിതാവുമായി അടുക്കുകയും ആ സ്‌നേഹബന്ധം എന്നില്‍ അടിപ്പിക്കുകയും ബന്ധം വളര്‍ന്നു പന്തലിച്ചു കെട്ടുറപ്പുള്ള ഒരു സ്‌നേഹബന്ധമാവാന്‍ സാധിക്കുകയും ചെയ്തു..
ഈ കാലയളവില്‍ ഒരു പാട് സ്ഥലം ഞങ്ങള്‍ ഒന്നിച്ചു യാത്ര പോവുകയും പല മഹാന്മാരെയും കണ്ടു മുട്ടുകയും ചെയ്തിട്ടുണ്ട്..
എന്നും രാത്രി പള്ളിയില്‍ നിന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോവുമ്പോള്‍ എന്റെ വീട്ടില്‍ എത്തുന്നത് പതിവായിരുന്നു
ഞങ്ങള്‍ ഒരു പാട് നേരം സംസാരിച്ചിരിക്കും കൂടുതലും സംസാരം ദീനി കാര്യങ്ങള്‍ മാത്രം ആയിരിക്കും എനിക്ക് അറിവില്ലാത്ത കുറെ കാര്യങ്ങള്‍ ചോദിച്ചറിയുന്നതും പതിവായിരുന്നു..

വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയും മുഷിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല എല്ലാവരോടും പുഞ്ചിരിച്ചു കൊണ്ട് മാത്രം ആണ് അദ്ദേഹം പെരുമാറിയിട്ടുള്ളു. ഞാനുമായി 20 വര്‍ഷത്തെ ബന്ധത്തില്‍ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ നോട്ടം കൊണ്ടോ ഒരു മുഷിപ്പ് പോലും ഉണ്ടായില്ല എന്ന് വളരെ ഏറെ ഓര്‍ക്കേണ്ട ഒരു കാര്യം തന്നെ ആണ് അത്ര മാത്രം അദ്ദേഹം ഒരു സ്‌നേഹ കടല്‍ തന്നെ ആയിരുന്നു..
പേര് പോലെ തന്നെ സൂഫി തന്നെ ആയിരുന്നു അദ്ദേഹം മനസ്സില്‍ ഓര്‍ക്കുമ്പോള്‍ തന്നെ എവിടെ നിന്നെങ്കിലും കണ്ടു മുട്ടും
അതാണ് എന്റെ പ്രിയ സൂഫി ഉസ്താദ്…
കണ്ടു മുട്ടുമ്പോള്‍ എല്ലാം അദ്ദേഹത്തിന് പറയാന്‍ ഉള്ളത് നല്ല നല്ല കാര്യങ്ങള്‍ തന്നെ ആണ്
ഇത്രയെല്ലാം സംസാരത്തിന് ഇടയില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതോ നാട്ടില്‍ നടക്കുന്ന മറ്റു കാര്യങ്ങളൊന്നും സംസാരത്തില്‍ വരാതിരിക്കാന്‍ ഒരു പാട് സൂക്ഷ്മത കാണിച്ച മഹാന്‍ ആണ് സൂഫി ഉസ്താദ്..
ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടും ബുദ്ദിമുട്ട് വരുമ്പോളും വളരെ ലാഘവത്തോടെ പുഞ്ചിരിയോടെ എല്ലാം പടച്ച റബ്ബ് ശരിയാക്കും എന്ന് പറഞ്ഞു കൊണ്ട് എല്ലാം റബ്ബില്‍ അര്‍പ്പിച്ച മഹാന്‍ ആയിരുന്നു സൂഫി ഉസ്താദ്.
രോഗം വന്നു പിടിപെട്ടപ്പോള്‍ അതിനെയും പുഞ്ചിരിയോടെ ധൈര്യത്തോടെ നേരിട്ട അദ്ദേഹം എല്ലാം അള്ളാഹു ശിഫ നല്‍കും നല്‍കട്ടെ എന്ന് പുഞ്ചിരിയോടെ പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു
പ്രസന്നവനായ ആ മുഖം എന്നും പ്രകാശം കൊണ്ട് തന്നെ നില നില്‍ക്കുകയും ചെയ്തു.
ഈ വിനീതന്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു അസുഖം സുഖപ്പെടുത്തുന്നവന്‍ അള്ളാഹു ആണ് അവന്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് അത് അവന്‍ ചെയ്യും നമുക്ക് ദുഹാ ചെയ്യാം എന്നാണ് അദ്ദേഹത്തിന് എന്നും പായാനുള്ളത് അത്ര മാത്രം വിശ്വാസം മുറുകെ പിടിച്ച ഒരു മഹാന്‍ ആയിരുന്നു സൂഫി ഉസ്താദ്..
നാട്ടിലുള്ള എല്ലാവരുമായി സ്‌നേഹം പങ്കിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു അത് കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ വിയോഗത്തില്‍ വീടിലേക്ക് ഒഴുകി എത്തിയ ജനസാഗരങ്ങള്‍
അത് പോലെ ജനാസകൊണ്ട് പോവുമ്പോള്‍ ഉള്ള ജനപങ്കാളിത്തം ജനാസ നിസ്‌കാരവും അത്‌പോലെ ആയിരുന്നില്ലേ ഇത് പോലെ എല്ലാവരുടെയും സ്‌നേഹം ഒന്നിച്ചു പിടിച്ചു പറ്റിയ വേറെ ആളുണ്ടാവില്ല എന്ന് പറയുമ്പോള്‍ കണ്ണില്‍ നിന്ന് ഒരായിരം കണ്ണുനീര്‍ ഒഴുകി വരുന്നു
അവസാനം ഞാന്‍ എത്ര മാത്രം സേവനം ചെയ്തു എത്ര മാത്രം സ്‌നേഹിച്ചു എത്ര വര്‍ഷം സലാത്തും നിസ്‌കാരമായി കഴിഞ്ഞു അതെ കല്ലങ്കൈ പള്ളിയുടെ ആറടി മണ്ണില്‍ അന്ധ്യവിശ്രമം ചെയ്യാന്‍ ഭാഗ്യം കിട്ടി
അദ്ദേഹം ചെയ്ത നന്മ എന്നത് കൊണ്ട് മാത്രം ഇത്ര മാത്രം പുണ്യം കിട്ടിയ മഹാന്‍ ആയി സൂഫി ഉസ്താദിനെ എന്നും ഓര്‍ക്കപെടും..
മാലിക്ക് ദീനാര്‍ പള്ളിയില്‍ ആയിരുന്നു ഉസ്താദ് എന്നും ജുമഹ നിര്‍വഹിച്ചിരുന്നത് നാട്ടില്‍ ഉള്ളപ്പോള്‍ ഈ വിനീതനും കൂടെ ഉണ്ടാവും ഒരു പാട് സമയം അവിടെ നിസ്‌കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞ് കുറെ വൈകിയാണ് ഉസ്താദ് തിരിച്ചു വീട്ടിലേക്ക് പുറപ്പെടുകയുള്ളു സജ്ജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ ഗുണങ്ങളും ഉസ്താദില്‍ ഉണ്ടായിരുന്നു
കുടുംബ ബന്ധം പുലര്‍ത്തുന്ന കാര്യത്തിലും സ്‌നേഹ ബന്ധം പുതുക്കുന്ന കാര്യത്തിലും ക്ഷണം സ്വീകരിക്കുന്ന കാര്യത്തിലും ഉസ്താദ് ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു
അത്‌പോലെ ഇടപാട് കാര്യത്തിലും വളരെ ഏറെ ഗൗരവം നിറഞ്ഞ ചിട്ട ആണ് വെച്ച് പുലര്‍ത്തിയത്
അക്കും ബാത്തിലും അത് പാലിക്കപ്പെടേണ്ടത് എന്ന് ഉസ്താദ് കാണിക്കുകയും ചെയ്തിട്ടുണ്ട്
ആരോടും കയര്‍ത്ത് സംസാരിക്കുകയോ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്തതായി ആര്‍ക്കും പറയാന്‍ കഴിയില്ല പതിഞ്ഞ സംസാരത്തില്‍ പുഞ്ചിരിയോടെ ആണ് ഓരോ ആളുകളോടും ഇടപെട്ടിട്ടുള്ളത്
വിനീതത്വം അതാണ് ഉസ്താതിന്റെ പെരുമാറ്റത്തിന്റെ പ്രധാന ഘടകം അഹല് ബൈത്തുകളെയും പണ്ഡിതന്‍മാരെയും വളരെ ആദരവോടെ സ്‌നേഹത്തോടെ അവരോട് ഇടപെഴുകാന്‍ ഈ മഹാന്‍ അവര്‍കള്‍ക്ക് സാധിച്ചിട്ടുണ്ട്
ഉസ്താദിന്റെ ഈ വിയോഗം തീരെ നഷ്ടം തന്നെ ആണ് ഈ നഷ്ടം നികത്താന്‍ ഒരിക്കലും പകരക്കാരനില്ല എന്ന് തന്നെ ഞാന്‍ മനസ്സില്‍ ആക്കുന്നു അത്ര മാത്രം നല്ല ഒരു മനസ്സിന്റെ ഉടമ ആയിരുന്നു എന്റെ സൂഫി ഉസ്താദ്
ഈ വിനീതന്‍ നാട്ടില്‍ നിന്ന് ഒമാനിലേക്ക് യാത്ര തിരിക്കുമ്പോള്‍ അന്ന് വീട്ടില്‍ വന്നു ഒരുപാട് സംസാരിച്ചു പിരിഞ്ഞതാണ്. അത് അവസാന കൂടി കാഴ്ച്ച എന്ന് ഞാന്‍ കരുതിയിരുന്നില്ല. രോഗ ശയ്യയില്‍ ഉണ്ടായിരുന്നപ്പോള്‍ ഫോണില്‍ ബന്ധപെടുമായിരുന്നു. ഒരു വേള ഉസ്താദിനെ കാണാന്‍ നാട്ടില്‍ എത്താന്‍ ആഗ്രാഹിച്ചുരുന്നു ഒരു പാട് ആഗ്രഹം ഉണ്ടായാലും വിധിയും വേണമല്ലോ പറ്റിയില്ല എത്താന്‍ പറ്റിയില്ല ഭാഗ്യം കിട്ടിയില്ല ആ മുഖം കാണാന്‍ പറ്റിയില്ല ഇത്ര പെട്ടെന്ന് ഉസ്താദ് വിട്ട് പോകും എന്നും കരുതിയും ഇല്ല.
നമ്മള്‍ കരുതുന്നത് പോലെ അല്ലല്ലോ പടച്ചവന്‍ കരുതുന്നത് നാഥന്റെ വിളിക്കുത്തരം നല്‍കിയേ മതിയാവൂ…പടച്ചവന്റെ തീരുമാനം എന്ന് കരുതി സമധാനിക്കാം….
അള്ളാഹു അവര്‍ക്ക് സ്വര്‍ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
ആമീന്‍
അവരുടെ കുടുംബത്തില്‍ ശാന്തി നല്‍കട്ടെ ഈ വിയോഗം താങ്ങാനുള്ള കരുത്ത് നല്‍കട്ടെ ആമീന്‍
അവരെയും നമ്മെയും അവന്‌ടെ ജന്നത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീന്‍
അല്ലാഹു അവരുടെ ദരജ ഉയര്‍ത്തികൊടുക്കുമാറാകട്ടെ ആമീന്‍
അദ്ദേഹത്തിന്റെ ഓര്‍മ നമുക്ക് ഉയര്‍ത്തിപിടിക്കാം
അദ്ദേഹത്തിന്റെ ജീവിത ശൈലി നമുക്ക് പിന്‍പറ്റാം തക്കവയിലും സബറിലും അവര്‍ കാണിച്ചു തന്ന ആ മാര്‍ഗം പിന്പറ്റിക്കൊണ്ട് മുന്നേറാം
അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീന്‍ യാറബ്ബല്‍ ഹാലമീന്‍…

ഹനീഫ് ഒമാന്‍

KCN

more recommended stories