മുന്നണിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമം, ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വമ്പിച്ച ജയം നേടും

 

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകും. അതിനാലാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്ത് വന്‍ ഭൂരിപക്ഷത്തിലേക്ക് ഇന്ത്യ മുന്നണിയെ വളര്‍ത്തുന്നത്. മുന്നണി ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയില്‍ ഒരു തരംഗവും ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്നത് കള്ള പ്രചാരണം. ഇന്ത്യ മുന്നണി അധികാരത്തില്‍ വരും. കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും വിജയിക്കും. 20 സീറ്റും നേടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. മന്ത്രിമാരൊന്നും പ്രചാരണ രംഗത്തില്ല. മുഖ്യമന്ത്രി മാത്രമാണ് രംഗത്ത്. ഭരണ വിരുദ്ധ വികാരം ശക്തം. അതിനാലാണ് മന്ത്രിമാരെ പ്രചാരണ രംഗത്ത് നിന്ന് പിന്‍വലിച്ചത്.

ഭരണകൂടത്തിനെതിരായ വികാരം പാര്‍ട്ടി അണികള്‍ക്ക് ഉണ്ട്. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് മോദിയെ പോലെ. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ വാര്‍ത്താ കുറിപ്പ് തയ്യാറാക്കിയത് ബിജെപി ഓഫീസില്‍ നിന്നാണെന്ന് തോന്നും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും വാര്‍ത്താസമ്മേളനത്തിലും രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും മാത്രം.

ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിയും സി പി എമ്മും വെച്ച് പുലര്‍ത്തുന്നത്. സി പി എമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര . ലാവ്‌ലിന്‍ കേസ്, സ്വര്‍ണ്ണ കടത്ത് കേസ് എല്ലാം ഇല്ലാതായത് ഈ അന്തര്‍ധാര കാരണം. മാസപ്പടി കേസും ആവിയാവും. ബിജെപിയുടെ കുഴല്‍പ്പണ കേസും ഒന്നും ഇല്ലാതാക്കി സര്‍ക്കാര്‍. മോദിയേയും അമിത് ഷാ യേയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനേയും മുഖ്യമന്ത്രി വിമര്‍ശിക്കുന്നത്.

സൈബര്‍ അധിക്രമങ്ങള്‍ യുഡിഎഫ് അംഗീകരിക്കില്ല. വടകരയില്‍ പരാജയം ഉറപ്പായി എന്ന് കണ്ടാണ് വ്യക്തിഗത ആക്ഷേപം എന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ഷൈലജ ടീച്ചര്‍ക്കെതിരായി അഴിമതി ആരോപങ്ങള്‍ ഉണ്ട്. അതില്‍ കേസുണ്ട്. ഇത് പ്രചാരണ ആയുധമാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, വ്യക്തി അധിക്ഷേപം പാടില്ല. സൈബര്‍ ഇടങ്ങളില്‍ മറുപടി നല്‍കുന്നത് ആര്‍ക്കും തടയാനാവില്ല. രാഷ്ടീയമായി ഒരു വിഭാഗത്തിന് നേരെ കേസ് എടുക്കുന്നത് ശരിയല്ല. തനിക്കെതിരെയും കെ.കെ. രമക്ക് എതിരെയും ഉമ തോമസിനെതിരെയും സൈബര്‍ അതിക്രമം ഉണ്ടായിട്ടുണ്ട്.മുഖ്യമന്ത്രി മോദി എന്ന പേര് പോലും ഉച്ചരിച്ച് എതിര്‍ക്കുന്നില്ല. പക്ഷെ കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും എതിര്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

KCN

more recommended stories