ജാനകിയമ്മ കൊല്ലപ്പെട്ടത് കഴുത്തിലെ കുരുക്ക് മുറുകിയതിനാല്‍

janakiകാഞ്ഞങ്ങാട്:ചെമ്മട്ടംവയല്‍ തോയമ്മലിലെ പരേതനായ രാമചന്ദ്രന്റെ ഭാര്യ ജാനകിയമ്മ (60) കൊല്ലപ്പെട്ടത് കഴുത്തിലെ കുരുക്ക് മുറുകിയതിനാലാണെന്ന് പോസ്റ്റു മോര്‍ട്ടം റിപോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് ജാനകിയമ്മയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും പോലീസ് ടോര്‍ച്ചും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു.

ടോര്‍ച്ച് കൊണ്ട് തലയ്ക്കടിയേറ്റ് ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. എന്നാല്‍ ആഴത്തിലുള്ള ഈ മുറിവല്ല കഴുത്തും വായയും തുണി കൊണ്ട് മൂടിക്കെട്ടിയപ്പോഴുണ്ടായ കുരുക്ക് വലിഞ്ഞ് മുറുകിയാണ് ജാനകിയമ്മയുടെ മരണകാരണമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണപിള്ള വ്യക്തമാക്കുന്നത്.

വീട്ടില്‍ നിന്നും എട്ടേമുക്കാല്‍ പവനും 2,000 രൂപയും മോഷണം പോയിരുന്നു. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കളവ് പോയ മാലയുടെ ഫോട്ടോ ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കാഞ്ഞങ്ങാട്ടെ പ്രാദേശിക കള്ളന്മാരിലേക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

KCN

more recommended stories