ദില്ലി: ബംഗളുരു സ്ഫോടന കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ മദനി ശ്രമിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേസില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മഅ്ദനിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഉള്ളതെന്നും അദ്ദേഹത്തെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
കേരളത്തില്‍ എത്തിയാല്‍ മഅ്ദനി കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചികിത്സയ്ക്കായി കേരളത്തില്‍ പോകണമെന്ന മദനിയുടെ അപേക്ഷയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിന് സുപ്രീം കോടതി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, അശോക് ഭൂഷണ് എന്നിവരടങ്ങുന്നതാണ് പുതിയ ബഞ്ച്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. ബംഗളുരു സ്ഫാടനക്കേസിലേതടക്കം മഅ്ദനി സമര്‍പ്പിച്ച ഹര്‍ജികളാണ് പുതിയ ബെഞ്ച് പരിഗണിക്കുക.
വിചാരണ വൈകിപ്പിക്കാന്‍ മഅ്ദനി ശ്രമിച്ചു: കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment