ദില്ലി: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ കബഡി താരം രോഹിത് ചില്ലാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് രോഹിതിന്റെ ഭാര്യ ലളിതയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിലും മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയിലും ഉള്ള ആരോപണങ്ങളെ തുടര്‍ന്നാണ് രോഹിതിനെ അറസ്റ്റ് ചെയ്തത്.
വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ രോഹിത് തന്നോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായും താന്‍ വിട്ടു പോയാലെ സന്തോഷം ലഭിക്കുകയുള്ളുവെന്നും പറഞ്ഞതായി വീഡിയോയിലുണ്ട്. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചിരുന്നതായും ആരോപിക്കുന്നു. എന്നാല്‍ അവളെന്നെ വിട്ട് പോയത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ ഒരിക്കലും സ്ത്രീധനം ആവശ്യപെട്ടിരുന്നില്ല, എനിക്കെന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും രോഹിത് അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഫെയ്സ്ബുക്കില്‍ പങ്ക്വെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ രോഹിത് പ്രോകബഡിയില് ബെംഗളൂരു ബുള്‍സിന്റെ താരമാണ്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന രോഹിതിന്റെ പിതാവിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
more recommended stories
-
പൊലീസ് ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്ഐ മരിച്ചു
കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയൻ.
-
ബേവിഞ്ച പ്രീമിയർ ലീഗ് സീസൺ 2: ആദ്യ ഓവറിലെ ആറു പന്തും അതിർത്തി കടത്തി നിഷാദ് മൊട്ടയിൽ
ചെർക്കള: ആവേശമായി ബേവിഞ്ച പ്രീമിയർ ലീഗിൻ്റെ രണ്ടാം.
-
അരളിപ്പൂവിന് തത്കാലം വിലക്കില്ല
വിഷാംശം ഉണ്ടെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം.
-
ജില്ലയില്‍ സമ്മര്‍ ചില് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: മഴവില്‍ കുട്ടികളുടെ സമ്മര്‍ ചില്.
Leave a Comment