ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.

മൊഗ്രാല്‍. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ബലിപെരുന്നാള്‍ ആഘോഷിച്ചു.

ചരിത്രത്തിലെ അതുല്യമായ ഇബ്രാഹിം നബി (അ) പത്‌നി ഹാജറാ ബീബി,മകന്‍ ഇസ്മായില്‍ എന്നിവര്‍ പ്രപഞ്ചനാഥന്റെ കല്‍പ്പനകള്‍ക്ക് മുന്നില്‍ സ്വന്തം ഇഷ്ടങ്ങളെയും ജീവനെത്തന്നെയും നിരുപാധികം സമര്‍പ്പിച്ചതിന്റെ ഉജ്ജ്വലമായ ഓര്‍മ്മകളാണ് ബലിപെരുന്നാളിന്റെ ആത്മാവ്.

ജിസിസി രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍.കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇന്നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.രാവിലെത്തന്നെ തക്ബീര്‍ ധ്വനികള്‍ പള്ളികളില്‍ മുഴങ്ങി. 8:30 ഓടെ ജില്ലയിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും നടന്നു.

ജീവിതയാത്രയ്ക്ക് നാഥനോടുള്ള സൂക്ഷ്മതയുടെ പഥേയമൊരുക്ക ലാണ് ഹജ്ജിന്റെ പാഠമെന്ന് മൊഗ്രാല്‍ മസ്ജിദ് ആയിഷ(റ)യില്‍ നടന്ന പെരുന്നാള്‍ സന്ദേശ ഖുത്ത്ബയില്‍ ശിഹാബ് മൊഗ്രാല്‍ അഭിപ്രായപ്പെട്ടു.ഹജ്ജ് എന്നപോലെ ഇതര കര്‍മ്മങ്ങളും, ബലിയര്‍പ്പണങ്ങളുമെല്ലാം നാഥനിലേക്കുള്ള നിഷ്‌കപടമായ ആരാധനകളാകു മ്പോഴാണ് ഇരുലോക ജീവിതം സാര്‍ ത്ഥമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top