ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് നടക്കും. മൂന്നാം തവണയാണ് ജാമ്യ ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഹര്‍ജിയില്‍ പ്രതിഭാഗം വാദം ഇന്നലെ പൂര്‍ത്തിയായിയിരുന്നു.
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പോലീസ് വാദം ദിലീപിന് ജാമ്യം നിഷേധിക്കാനുള്ളതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ ഇപ്പോള്‍ നടക്കുന്നത് സ്ഥിരം കുറ്റവാലിയായ സുനില്‍കുമാറിന്റെ മൊഴിയെ ആശ്രയിച്ചുള്ള അന്വേഷണമാണ്.ഇയാള്‍ പറയുന്ന കഥകള്‍ക്ക് പിറകെയാണ് പോലീസ്, ഇങ്ങനെപോയാല്‍ കേസില്‍ മുഖ്യപ്രതി സുനില്‍കുമാര്‍ പോലീസ് മാപ്പ് സാക്ഷിയാകുമെന്നും ദിലീപ് മാത്രമാകും പ്രതിയെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിഭാഗം വാദം ശരിയല്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ വാദം നാളം നടക്കും. നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ മൂന്നാം തവണയാണ് ദിലീപ് ജാമ്യഹര്‍ജിയുമായെത്തുന്നത്. അതേസമയം മുഖ്യപ്രതി സുനില്‍കുമാറിനെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി അവാനിക്കുന്ന സാഹചര്യത്തിലാണിത്.

KCN

more recommended stories