കോവിഡ് കാലത്തു സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത റേഷൻ കടയുടമകൾക്കു നൽകാനുള്ള കമ്മിഷൻ കുടിശിക അടുത്ത മാസം 31ന് അകം വിതരണം ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കുടിശിക 2 മാസത്തിനുള്ളിൽ നൽകാൻ 2022 ഫെബ്രുവരിയിൽ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനെതിരെ സർക്കാരും സിവിൽ സപ്ലൈസ് കോർപറേഷനും നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഉത്തരവ്.
2020 സെപ്റ്റംബർ മുതൽ 11 മാസത്തെ കമ്മിഷനാണു കടയുടമകൾ ആവശ്യപ്പെട്ടത്. ജീവകാരുണ്യ സേവനത്തിനു കമ്മിഷന് അർഹതയില്ലെന്നു സർക്കാർ വാദിച്ചു. എന്നാൽ, സൗജന്യ സേവനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നു വ്യക്തമാക്കി. കോടതിയെ സമീപിച്ച കടയുടമകൾക്കു മാത്രമാണ് ഇത്തരത്തിൽ കമ്മിഷൻ അവകാശപ്പെടാനാവുകയെന്നു കോടതി പറഞ്ഞു. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്.
more recommended stories
-
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗം കണക്കിലെടുത്ത് ഉന്നത.
-
ചികിത്സയിലിരിക്കെ അഹമദ് നുള്ളിപ്പാടി മരണപ്പെട്ടു
. കാസര്‍കോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ.
-
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള കടല്‍ തീരങ്ങളില്‍ ശുചീകരണം നടത്തി.
മഞ്ചേശ്വരം : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട്.
-
ജില്ലയില്‍ ആശങ്ക വേണ്ട കുടിവെള്ളം എല്ലാവര്ക്കും ഉറപ്പുവരുത്തും ; ജില്ലാ കളക്ടര്‍
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്നതിന്.