പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നു; ഇന്നും സഭയില്‍ എത്താതെ അമിത് ഷാ

പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ, ഇന്നും സഭയില്‍ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭ രണ്ട് മണിവരെയും രാജ്യസഭ പന്ത്രണ്ട് മണി വരെയും നിര്‍ത്തിവച്ചു.

ഇന്ന് സഭ സമ്മേളിക്കും മുമ്പ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷഅംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ മുദ്രാവാക്യങ്ങളുമായി എന്‍ഡിഎ അംഗങ്ങളും ആഭ്യന്തമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷവും മുഖാമുഖമെത്തുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും ഇടയില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാവലയം തീര്‍ക്കുകയായിരുന്നു.

ഇതിനിടെ മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. അയോധ്യ സംഭാവനക്കൊള്ളയില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്.

Scroll to Top