ഇറാന്‍ പതനത്തിലേക്ക് നീങ്ങുന്നു, ഈ സാഹചര്യമാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്’; ഹോര്‍മുസില്‍ വീണ്ടും അവകാശവാദവുമായി ട്രംപ്

യുഎസ് – ഇറാന്‍ സംഘര്‍ഷം വീണ്ടും കടുക്കുന്നതിനിടെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും ട്രംപിന്റെ അവകാശവാദം.
വാഷിങ്ടണ്‍: ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസിന് ലഭിച്ചുവെന്നും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ്, നിലവിലെ സാഹചര്യമാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് ട്രംപിന്റെ പ്രതികരണം. ഒരിടവേളയ്ക്ക് ശേഷം യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ശക്തമായതിനിടെ ആണ് ട്രംപിന്റെ പ്രതികരണം.

‘എബിസി ഫേക്ക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഇറാനെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. അവര്‍ യാതൊരു വിലയുമില്ലാത്ത ഒരു കരാറില്‍ ഒപ്പുവെക്കുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ഒട്ടും ബാധിക്കുന്ന കാര്യവുമല്ല. ഹോര്‍മുസ് കടലിടുക്കിന്മേല്‍ ഏതാണ്ട് പൂര്‍ണമായ നിയന്ത്രണമുള്ളതും അവരുടെ സമ്പദ്വ്യവസ്ഥ പൂര്‍ണമായി തകര്‍ന്നുകൊണ്ടിരിക്കുന്നതുമായ നിലവിലെ സാഹചര്യമാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അവര്‍ അനിവാര്യമായ പതനത്തിലേക്ക് നീങ്ങുക മാത്രമാണ് ചെയ്യുന്നത്. ഇറാനിലെ ജനങ്ങള്‍ എപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കാനും പോരാടാനും പോകുന്നത്?’ – ട്രംപ് പോസ്റ്റില്‍ പറഞ്ഞു.

വിവരം കൈമാറാതെ ചൈന! നേപ്പാളിനും ഇന്ത്യയ്ക്കും തലയ്ക്ക് മുകളില്‍ ‘മഹാപ്രളയങ്ങള്‍’ ഒളിപ്പിച്ച് ഹിമാലയം
ഇറാന് നേരെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ അവകാശവാദം. ഫെബ്രുവരിയില്‍ ആരംഭിച്ച യുഎസ് – ഇറാന്‍ സംഘര്‍ഷത്തിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ലഭിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഒന്നിലധികം തവണ രം??ഗത്തെത്തിയിരുന്നു. എന്നാല്‍ യുഎസിന്റെ വാദങ്ങള്‍ തള്ളിയ ഇറാന്‍, ഹോര്‍മുസ് തങ്ങളുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കി.

ചൊവ്വാഴ്ച യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ വ്യാപക നാശം ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെ ജോര്‍ദാന്‍, ബഹ്‌റൈന്‍, ഇറാഖ് എന്നിവിടങ്ങളിലെ യുഎസിന്റെ വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടിച്ചു. ജൂലൈ ആദ്യവാരം ഉണ്ടായ ആക്രമണ പരമ്പരകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും സംഘര്‍ഷം ശക്തമാകുന്നത്. പശ്ചിമേഷ്യന്‍ സാഹചര്യം വീണ്ടും അശാന്തമായതോടെ ആ?ഗോള ?ക്രൂഡ് ഓയില്‍ വില നാല് ഡോളര്‍ വര്‍ധിച്ച് അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

Scroll to Top