ഇസ്ലാമാബാദ് ∙ റാവൽപിണ്ടിയിൽ 2007ൽ മുൻ പാക്ക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ ഒരു പ്രധാനസാക്ഷികൂടി കൂറുമാറി. മതിയായ സുരക്ഷ ഏർപ്പെടുത്താതിരുന്നതുകൊണ്ടാണ് ബേനസീർ കൊല്ലപ്പെട്ടതെന്നും അന്നത്തെ സിറ്റി പൊലീസ് ഓഫിസർ ഡ്യൂട്ടിക്കെത്തിയിരുന്നില്ലെന്നും നേരത്തെ മൊഴിനൽകിയിരുന്ന എസ്എസ്പി ഇംതിയാസ് അത് മാറ്റിപ്പറഞ്ഞു.തീവ്രവാദ വിരുദ്ധ കോടതിയിൽ ഇംതിയാസ് ഇന്നലെ പറഞ്ഞത്, ബേനസീറിനു സമ്പൂർണ സുരക്ഷ നൽകിയിരുന്നെന്നും സിറ്റി പൊലീസ് ഓഫിസർ അടക്കം എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നെന്നുമാണ്. പ്രവർത്തകരെ അഭിവാദ്യംചെയ്യാൻ വാഹനത്തിനു മുകളിലെ സൺറൂഫിലൂടെ തല പുറത്തേക്ക് ഇട്ടില്ലായിരുന്നെങ്കിൽ ബേനസീറിന്റെ മരണം സംഭവിക്കില്ലായിരുന്നെന്നും അറിയിച്ചു.റിട്ട. ബ്രിഗേഡിയർ ജാവേദ് ഇഖ്ബാൽ ചീമ, എസ്എസ്പി യാസിൻ ഫാറൂഖ് എന്നിവരും പ്രോസിക്യൂഷന് അനുകൂലമായി നേരത്തെനൽകിയ മൊഴി മാറ്റിയിരുന്നു. മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് കൂടി പ്രതിയായ ഈ കേസിൽ കോടതിനടപടികൾ വളരെ സാവധാനമാണു നീങ്ങുന്നത്.
more recommended stories
- സുരേഷ് ഗോപി കാസറകോട് എത്തിയപ്പോള്‍….
-
ഗംഭീരം ഈ സംഭാരം
വഴിയാത്രക്കാര്‍ക്ക് സംഭാരമൊരുക്കി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. നാടും.
- ചെങ്കളയില്‍ യൂത്ത് ലീഗ് ഓണക്കിറ്റ് വിതരണം ചെയ്തു
-
കൂടുതല്‍ വായ്പ- നിര്‍ദേശങ്ങള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം
ആതന്‍സ്: കൂടുതല്‍ വായ്പനേടാന്‍ യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ധാരണയിലെ.
Leave a Comment