പാകിസ്താന്‍ അപകടകാരിയായ രാജ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്

donald_trumpവാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്താനാണെന്ന് അമേരിക്കയിലെ റിപ്പബ്ലൂക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ളയാളുമായ െഡാണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കുമാത്രമേ അവരെ നേരിടാനാകൂവെന്നും തിങ്കളാഴ്ച അമേരിക്കന്‍ റേഡിയോ പരിപാടിയില്‍ തന്റെ വിദേശനയങ്ങളെക്കുറിച്ച് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെപോലെ പാകിസ്താനും അണവശക്തിയാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാട് ഇന്നത്തെ നിലയില്‍ത്തന്നെ തുടരണം. ഇന്ത്യയ്ക്കുമാത്രമേ പാക് തന്ത്രങ്ങളെ നേരിടാനും പ്രതിരോധിക്കാനുമാകൂ. ഇന്ത്യയുമായി അമേരിക്ക അടുത്തബന്ധം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാകിസ്താന്റെ ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ സേനയെ അയയ്ക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി.

KCN

more recommended stories