വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്താനാണെന്ന് അമേരിക്കയിലെ റിപ്പബ്ലൂക്കന്‍ പാര്‍ട്ടി നേതാവും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ളയാളുമായ െഡാണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കുമാത്രമേ അവരെ നേരിടാനാകൂവെന്നും തിങ്കളാഴ്ച അമേരിക്കന്‍ റേഡിയോ പരിപാടിയില്‍ തന്റെ വിദേശനയങ്ങളെക്കുറിച്ച് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെപോലെ പാകിസ്താനും അണവശക്തിയാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാട് ഇന്നത്തെ നിലയില്‍ത്തന്നെ തുടരണം. ഇന്ത്യയ്ക്കുമാത്രമേ പാക് തന്ത്രങ്ങളെ നേരിടാനും പ്രതിരോധിക്കാനുമാകൂ. ഇന്ത്യയുമായി അമേരിക്ക അടുത്തബന്ധം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാകിസ്താന്റെ ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ സേനയെ അയയ്ക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി.
more recommended stories
-
ഐഎസിനെ തകര്‍ക്കാന്‍ ‘വിശുദ്ധ ബോംബുമായി സ്വീഡന്
സ്വീഡന്: ഐഎസിനെതിരെയുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെ ഐഎസിനെതിരെ.
-
ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു, യുവാവിന് ഗുരുതര പരുക്ക്
സിഡ്നി: ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര.
-
കാബൂളിൽ ചാവേർ സ്ഫോടനം, 61 മരണം; ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഹസാരെ വിഭാഗം നടത്തിയ.
-
കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു: ഷെരീഫ്
ഇസ്ലാമാബാദ് ∙ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി.
Leave a Comment