ബി.ജെ.പി സി.പി.ഐ.എമ്മുമായി കൈകോര്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

kalyan silks copyഉത്തരാഖണ്ഡ് വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം മോദിയുടേയും ബിജെപി സര്‍ക്കാരിന്റെയും മുഖത്തേറ്റ അടിയാണെന്നും ഒരു ജനാധിപത്യ സംവിധാനത്തെ എങ്ങനെയും അട്ടിമറിക്കാന്‍ കഴിയുമെന്ന് കരുതിയ സംഘപരിവാര്‍ ശക്തികള്‍ക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നം കണ്ട് നടക്കുന്ന ആര്‍എസ്എസിനും മോദിക്കുമുള്ള മറുപടി കൂടിയാണിതെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

അതേസമയം കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് ആവില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന നയം നടപ്പിലാക്കാന്‍ ബിജെപി സിപിഐഎമ്മുമായി കൈകോര്‍ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബിജെപി കോണ്‍ഗ്രസിനെയും സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളേയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയും എന്നാല്‍ പലപ്പോഴും സിപിഎമ്മിനെ കുറിച്ച് നിശബ്ദരാവുകയും ചെയ്യുമ്പോള്‍ സിപിഐഎമ്മിന്റെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ തങ്ങളുടെ ആക്രമണം കോണ്‍ഗ്രസിനെതിരെ മാത്രമായി പരിമിതപ്പെടുത്തുകയാണ്. ഇവര്‍ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതുതെളിയിക്കുന്നത്. ചെന്നിത്തല ആരോപിക്കുന്നു.

കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പുത്തനുണര്‍വ്വ് ലഭിക്കുമെന്നും അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ എന്ത് കടുംകൈയ്യും ചെയ്യാനാണ് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചെന്നിത്തല പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

 

 

KCN

more recommended stories