ബിഹാറില്‍ മാവോവാദികള്‍ സ്‌കൂള്‍ തകര്‍ത്തു

bihar

പട്‌ന: ബിഹാറിലെ ജമുയി ജില്ലയില്‍ മാവോവാദികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂള്‍ ബോംബ് വച്ച് തകര്‍ത്തു. തിങ്കളാഴ്ച വെളുപ്പിനാണ് സംഭവം. ഇരുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. സിലിണ്ടര്‍ ബോംബ് ഉപയോഗിച്ചാണ് അക്രമികള്‍ സ്‌കൂള്‍ തകര്‍ത്തതെന്ന് പോലീസ് സൂപ്രണ്ട് ജിതേന്ദ്ര റാണ പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് നിന്ന് പൊട്ടാത്ത രണ്ട് ബോംബ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ഏപ്രില്‍ പത്തിന് ലഖിസരായി ജില്ലയിലെ ഒരു ഹൈസ്‌കൂള്‍ കെട്ടിടവും ഇത്തരത്തില്‍ മാവോവാദികള്‍ തകര്‍ത്തിരുന്നു.

KCN

more recommended stories