സ്‌കൂട്ടറില്‍ ഇടിച്ചശേഷം നിര്‍ത്താതെപോയ ലോറി കര്‍ണാടകയില്‍ പിടിയിലായി

newsiconകാഞ്ഞങ്ങാട്:  പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ ലോറി കര്‍ണാടകയില്‍നിന്നു പൊലീസ് പിടികൂടി. ചെമ്മട്ടംവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അലോക് കെ. നായര്‍ (18) സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചശേഷം നിര്‍ത്താതെപോയ ലോറിയാണു കര്‍ണാടക ഹാസനില്‍ നിന്നു പൊലീസ് കണ്ടെത്തിയത്.  കഴിഞ്ഞമാസം 26ന് ദേശീയപാതയില്‍ ചെമ്മട്ടംവയലിലുണ്ടായ അപകടത്തില്‍ സാരമായി പരുക്കേറ്റ അലോക് 30ന് മംഗലാപുരം ആശുപത്രിയിലാണു മരിച്ചത്. പെരിയ സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിനു സമീപത്തെ കൃഷ്ണപുരം ബാലകൃഷ്ണന്‍ നായരുടെ മകനാണ് അലോക്. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും ലോറി കണ്ടെത്താനാകാത്തതു പൊലീസിനെ കുഴക്കിയിരുന്നു. ഹൊസ്ദുര്‍ഗ് സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഹാസനില്‍നിന്നു ലോറി കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ പിടികൂടാനായിട്ടില്ല.

KCN