224 യാത്രക്കാരുമായി റഷ്യയിലേക്കു പോയ വിമാനം തകർന്നതായി ഈജിപ്ത്

aeroplaneകെയ്റോ ∙ ഈജിപ്തിൽ നിന്നും റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വിമാനം തകർന്നതായി ഈജിപ്ത് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമാനം തകർന്നതായി അറിയിച്ചത്. 224 യാത്രക്കാരുമായി പോയ എ–321 ജെറ്റ് വിമാനമാണ് തകർന്നത്.

ഈജിപ്തിലെ സിനായ് മേഖലയിൽ വച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടമായത്. വിമാനം കാണാതായി അൽപ്പനിമിഷങ്ങൾക്കം സിഗ്നൽ തുർക്കി എയർകൺട്രോൾ റൂമിൽ ലഭിച്ചതായി തുർക്കി അധികൃതർ പറഞ്ഞു. ഇക്കാര്യം ഈജിപ്ത്യൻ വ്യോമയാന വിഭാഗം സ്ഥിരീകരിച്ചു. പിന്നീട് വിമാനം തകർന്നതായി ഈജിപ്ത് അറിയിക്കുകയായിരുന്നു.

റഷ്യൻ വിനോദസഞ്ചാരികളാണ് യാത്രക്കാരിലധികവും. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമാണ് ഈജിപ്തിലെ സിനായ് പ്രദേശം.

KCN

more recommended stories